കുവൈത്ത് സിറ്റി: കൊവിഡ് മഹാമാരിക്കിടയിലും മാനുഷിക മൂല്യങ്ങൾ കാത്തുസൂക്ഷിച്ച് കുവൈത്ത്. ജാതി മത വർഗഭേതമന്യേ എല്ലാവരെയും സഹായിക്കുന്ന കുവൈത്ത് ഈ മഹാമാരി കാലത്തും മറ്റുള്ള രാജ്യങ്ങൾക്ക് മാതൃകയായിരിക്കുകയാണ്. വ്യത്യസ്ത മേഖലകളിൽ നിരവധി ആളുകളെ സഹായിക്കുന്ന കുവൈത്ത് ഇത്തവണ അവരുടെ സഹായം നൽകിയത് അഭയാർത്ഥികൾക്കും കുടിയിറക്കപ്പെട്ടവർക്കുമാണ്. കോവിഡും, ശൈത്യവും ഒരുമിച്ച് വന്നപ്പോൾ ഏറ്റവും കൂടുതൽ ദുരിതമനുഭവിച്ചത് പാവപെട്ടവരാണ്. ഇങ്ങനെ ആരാരുമില്ലാത്ത അഭയാർത്ഥികൾക്കും,കുടിയിറക്കപെട്ടവർക്കും ഭക്ഷണവും പാർപ്പിടവും അടക്കമുള്ള കാര്യങ്ങൾ എത്തിച്ച് യെമൻ ഗവർണറേറ്റായ മാരിബിൽ കുടിയിറക്കപ്പെട്ടവർക്കായി അടിയന്തര ദുരിതാശ്വാസമാണ് കുവൈത്തിലെ അൽ റഹ്മ സൊസൈറ്റി നടപ്പാക്കിയത്. ക്യാമ്പയിനിലൂടെ 20,000-ത്തിലധികം ആളുകൾക്കാണ് സഹായം ലഭിച്ചത്. വാർത്തകൾ അതിവേഗംഅറിയാൻ വാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ. https://chat.whatsapp.com/FLyRRtNVwRMIL6FVyQtcyQ
Related Posts
ഇനി ആപ്പിലൂടെ പാസ്പോർട്ട് റെഡി! കുട്ടികൾക്കുള്ള എമർജൻസി ട്രാവൽ ഡോക്യുമെന്റ് ഇനി ‘സഹേൽ’ വഴി; കുവൈറ്റിൽ പുതിയ പരിഷ്കാരം