കുവൈത്ത് സിറ്റി:കുവൈത്തിലെ പ്രവാസി സർക്കാർ ജീവനക്കാരുടെ സേവനാനന്തര ആനൂകൂല്യങ്ങൾ വർദ്ധിപ്പിച്ചേക്കും employee performance evaluation. ഇനി മുതൽ സർക്കാർ ജീവനക്കാരായ പ്രവാസികളുടെ സേവനം അവസാനിപ്പിക്കുമ്പോഴുള്ള ആനൂകൂല്യങ്ങൾ നൽകാൻ സർക്കാർ ഏജൻസികൾ ബാധ്യസ്ഥരായിരിക്കും. ഈ കാര്യങ്ങൾ സംബന്ധിച്ച് അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് നടപ്പിലാക്കുന്നതിനുള്ള നിയമങ്ങളിൽ ചേർത്തിട്ടുണ്ട്. ഇത്തരത്തിൽ അവശായമായ ഭേദഗതികൾ നിയമങ്ങളിൽ ധനമന്ത്രാലയം വരുത്തിയിട്ടുണ്ട്. ഒരു പ്രാദേശിക ദിന പത്രമാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. റിപ്പോർട്ട് പ്രകാരം സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് അവരുടെ കരാർ അവസാനിച്ച ഉടൻ തന്നെ സിവിൽ സർവീസ് സംവിധാനത്തിന് വിധേയമായി സേവനാനന്തര ആനുകൂല്യങ്ങൾ ലഭ്യമാക്കു. ഇത് ചെയ്യുന്നതിനിത് സർക്കാർ സ്ഥാപനങ്ങൾ ബാധ്യസ്ഥരായിരിക്കും. ആനുകൂല്യങ്ങൾ ഓരോരുത്തരുടെയും തൊഴിൽ കരാറിന് അനുസൃതമായാണ് കൊടുക്കേണ്ടത്. ആനുകൂല്യം നൽകുന്നത് 1979-ലെ സർക്കാർ ജീവനക്കാരുടെ സേവനാനന്തര നിയമത്തിലെ തീരുമാനങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായിട്ടായിരിക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc