
അത്തരം കണ്ടറ്റുകൾ വേണ്ട ; 25 ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകൾ വിലക്കി കേന്ദ്രം
ഇന്ത്യയുടെ അതിവേഗം വളരുന്ന ഡിജിറ്റൽ വിനോദ മേഖലയിൽ കണ്ടറ്റ് നിയന്ത്രണത്തിൽ ശക്തമായ നിലപാടുമായി കേന്ദ്രസർക്കാർ രംഗത്തെത്തി. ലൈംഗികച്ചുവയുള്ളതും അശ്ലീലവുമായ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചെന്ന കണ്ടെത്തലിനെ തുടർന്ന്, ULLU, ALTT പോലുള്ള പ്രമുഖ സേവനങ്ങൾ ഉൾപ്പെടെ 25 ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകൾക്ക് കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തി. ഈ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള പ്രവേശനം ഉടനടി തടയാൻ ഇന്റർനെറ്റ് സേവന ദാതാക്കൾക്ക് (ISP) നിർദേശം നൽകിയിട്ടുണ്ട്.
ഡേസി ഫ്ലിക്സ്, ബിഗ് ഷോട്ട്സ് ആപ്പ്, ബൂമെക്സ്, നവരസ ലൈറ്റ്, ഗുലാബ് ആപ്പ് തുടങ്ങിയ മറ്റ് നിരവധി പ്ലാറ്റ്‌ഫോമുകളും ഈ നിരോധനത്തിൽ ഉൾപ്പെടുന്നു. ഇത് ഡിജിറ്റൽ content നിയന്ത്രണത്തിൽ സർക്കാരിന്റെ കർശന നിലപാട് വ്യക്തമാക്കുന്നു.
ഈ പ്ലാറ്റ്‌ഫോമുകളിൽ അമിതമായ നഗ്നതയും, ദീർഘനേരം നീണ്ടുനിൽക്കുന്ന ലൈംഗിക രംഗങ്ങളും, ലൈംഗികച്ചുവയുള്ള പരാമർശങ്ങളും അടങ്ങിയ ഡിജിറ്റൽ content ഉണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇത്തരം Content-കൾക്ക് വ്യക്തമായ കഥയോ സാമൂഹിക സന്ദേശമോ പലപ്പോഴും ഉണ്ടായിരുന്നില്ലെന്നും ആരോപണമുണ്ട്. ചില കണ്ടെറ്റുകളിൽ കുടുംബ ബന്ധങ്ങൾ പോലുള്ള സെൻസിറ്റീവ് സാഹചര്യങ്ങളിൽ പോലും ലൈംഗിക പ്രവർത്തികൾ ചിത്രീകരിച്ചിരുന്നു.
ഇൻഫർമേഷൻ ടെക്‌നോളജി ആക്ടിലെ 67, 67എ വകുപ്പുകൾ, ഭാരതീയ ന്യായ സംഹിതയുടെ 2023-ലെ 294-ാം വകുപ്പ്, സ്ത്രീകളെ അസഭ്യമായി ചിത്രീകരിക്കുന്നത് തടയുന്ന 1986-ലെ നിയമത്തിലെ നാലാം വകുപ്പ് എന്നിവയുടെ ലംഘനമാണിതെന്നും അധികൃതർ ചൂണ്ടിക്കാട്ടി.ഈ നിരോധനം നേരത്തെ നൽകിയിരുന്ന മുന്നറിയിപ്പുകൾക്കും നിയമനടപടികൾക്കും ശേഷമാണ് വരുന്നത്. ലൈംഗികച്ചുവയുള്ള കണ്ടറ്റുകൾക്കെതിരെ ഒരു പൊതുതാൽപ്പര്യ ഹർജി പരിഗണിച്ച്, 2025 ഏപ്രിലിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിനും നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ULLU, ALTT തുടങ്ങിയ പ്രമുഖ ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകൾക്കും നോട്ടീസ് അയച്ചിരുന്നു. ഈ വിഷയങ്ങൾ ജുഡീഷ്യൽ അധികാരപരിധിയിൽ വരുന്നതല്ലെന്നും, എക്സിക്യൂട്ടീവിന്റെയും നിയമനിർമ്മാണ സഭയുടെയും പരിധിയിലാണെന്നും കോടതി അന്ന് വ്യക്തമാക്കിയിരുന്നു.
ULLU സീരീസായ ‘ഹൗസ് അറസ്റ്റ്’ എന്നതിലെ ഒരു രംഗം സമൂഹ മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് പൊതുജനങ്ങളിൽ നിന്ന് വലിയ രോഷം ഉയർന്നിരുന്നു. ശിവസേന (യു.ബി.ടി.) എം.പി. പ്രിയങ്ക ചതുർവേദി ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ ഈ വിഷയത്തെ അപലപിക്കുകയും, ദേശീയ വനിതാ കമ്മീഷൻ കൂടുതൽ നടപടിക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.മുൻപ് പലതവണ ഇടപെടലുകൾ നടത്തിയിട്ടും, നിരോധിച്ച content കൾ പല പ്ലാറ്റ്‌ഫോമുകളും വീണ്ടും അപ്‌ലോഡ് ചെയ്യുന്നത് തുടർന്നതാണ് ഇപ്പോഴത്തെ കർശന നടപടിക്ക് കാരണമെന്ന് അധികൃതർ പറയുന്നു.
നിലവിലെ ഈ നിർദേശം ഡിജിറ്റൽ സ്ട്രീമിംഗ് സേവനങ്ങളെ നിയന്ത്രിക്കുന്നതിൽ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള പ്രധാന നീക്കത്തെ സൂചിപ്പിക്കുന്നു. 25 ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകൾക്ക് വിലക്കേർപ്പെടുത്തിയതിന് പുറമെ, ഈ പ്ලാറ്റ്‌ഫോമുകളുമായി ബന്ധപ്പെട്ട 26 വെബ്സൈറ്റുകളും 14 ആപ്പ് പതിപ്പുകളും തടയാൻ ഇന്റർനെറ്റ് സേവന ദാതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഐ.ടി. നിയമത്തിലെ വ്യവസ്ഥകൾ പാലിക്കാത്ത പക്ഷം നിയമപരമായ പരിരക്ഷ നഷ്ടപ്പെടുമെന്ന് ഇന്റർമീഡിയറികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഡിജിറ്റൽ വിനോദ മേഖലയിൽ ധാർമ്മികവും നിയമപരവുമായ നിലവാരം ഉറപ്പാക്കാനും, പ്രായപൂർത്തിയാകാത്തവരെ സംരക്ഷിക്കാനും, ആക്ഷേപകരമായ കണ്ടെറ്റുകൾ പ്രചരിക്കുന്നത് തടയാനുമുള്ള കൂട്ടായ ശ്രമമായാണ് ഈ നീക്കത്തെ സർക്കാർ ഉദ്യോഗസ്ഥർ വിശേഷിപ്പിച്ചത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)