അനുമതിയില്ലാതെ കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച 1,600-ലധികം തത്തകളെയും മൈനകളെയും നൈജീരിയയിലെ ലാഗോസ് വിമാനത്താവളത്തിൽ വെച്ച് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. സമീപകാലത്തെ ഏറ്റവും വലിയ പക്ഷിവേട്ടയാണിത്.
റിംഗ്-നെക്ക്ഡ് തത്തകളും മഞ്ഞനിറത്തിലുള്ള മൈനകളും ഉൾപ്പെടെയുള്ള ഈ പക്ഷികളെ ജൂലൈ 31-നാണ് കണ്ടെത്തിയത്. വന്യജീവികളുടെ കള്ളക്കടത്തിന് കുപ്രസിദ്ധിയാർജിച്ച രാജ്യമാണ് നൈജീരിയ. വംശനാശഭീഷണി നേരിടുന്ന ജീവികളുടെ അന്താരാഷ്ട്ര വ്യാപാരത്തെക്കുറിച്ചുള്ള കൺവെൻഷനിൽ (CITES) ഒപ്പുവെച്ച രാജ്യമാണ് നൈജീരിയ. എന്നാൽ, പക്ഷികളെ കടത്തുന്നതിന് ആവശ്യമായ CITES രേഖകളോ മറ്റ് അനുമതികളോ ഉണ്ടായിരുന്നില്ലെന്ന് ലാഗോസ് കസ്റ്റംസ് ഇൻസ്പെക്ടർ മൈക്കൽ ഓയെ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t