Posted By Editor Editor Posted On

കുവൈത്തിൽ പ്രവാസി ഇന്ത്യൻ ഡ്രൈവർ മയക്കുമരുന്ന് വിതരണത്തിന് പിടിയിൽ; ഉപയോഗിച്ചത് സ്പോൺസറുടെ വാഹനം

ഹവല്ലി: സ്പോൺസറുടെ വാഹനം ഉപയോഗിച്ച് മയക്കുമരുന്ന് വിതരണം നടത്തിയ കേസിൽ ഒരു ഇന്ത്യൻ ഗാർഹിക തൊഴിലാളിയായ ഡ്രൈവറെ ഹവല്ലി സുരക്ഷാ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.

ഒരു സ്വദേശി കുടുംബത്തിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന ഇയാൾ, മയക്കുമരുന്ന് കച്ചവടത്തിനായി തന്റെ സ്പോൺസറുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് ഉപയോഗിച്ചിരുന്നത്. വെബ്‌സൈറ്റ് വഴി പണമടയ്ക്കുന്ന ആവശ്യക്കാർക്ക്, നിശ്ചിത സ്ഥലങ്ങളിൽ മയക്കുമരുന്ന് വസ്തുക്കൾ എത്തിച്ചു നൽകുന്നതായിരുന്നു ഇയാളുടെ രീതി.

സുരക്ഷാ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. തുടർനടപടികൾക്കായി പ്രതിയെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

പ്രവാസി മലയാളികൾക്ക് ദുരിതയാത്ര: എയർ ഇന്ത്യ എക്സ്പ്രസ് മുടങ്ങിയതോടെ ആശങ്ക; കൂടുതൽ റൂട്ടുകൾ നിർത്തലാക്കാനും സാധ്യത.

കു​വൈ​ത്ത് സി​റ്റി: എയർ ഇന്ത്യ എക്സ്പ്ര​സി​ന്റെ തുടർച്ചയായ സർവീസ് റദ്ദാക്കലുകൾ യാത്രക്കാരെ വീണ്ടും ദുരിതത്തിലാക്കി. വ്യാഴം, വെള്ളി ദിവസങ്ങളിലെ കുവൈത്ത് – കോഴിക്കോട്, കോഴിക്കോട് – കുവൈത്ത് റൂട്ടുകളിലെ വിമാനങ്ങൾ പൂർണ്ണമായും റദ്ദാക്കിയതോടെ നിരവധി പേരാണ് വഴിയിലായത്.

സാങ്കേതിക കാരണങ്ങളാൽ വ്യാഴാഴ്ച കുവൈത്തിൽ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം റദ്ദാക്കിയിരുന്നു. ഇതിനെ തുടർന്ന് വെള്ളിയാഴ്ച രാവിലെയുള്ള കോഴിക്കോട്-കുവൈത്ത് സർവീസും നിർത്തലാക്കി.

വിമാനത്താവളത്തിലെ ദുരിതം


വ്യാഴാഴ്ചത്തെ റദ്ദാക്കിയ വിമാനം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.55-ന് പുറപ്പെടുമെന്നായിരുന്നു യാത്രക്കാർക്ക് ആദ്യം ലഭിച്ച അറിയിപ്പ്. ഇതനുസരിച്ച് വിമാനത്താവളത്തിലെത്തിയ യാത്രക്കാരെ വിമാനം വൈകുമെന്നും പിന്നീട് 2.30-ന് പുറപ്പെടുമെന്നും അറിയിച്ചു. എന്നാൽ, മണിക്കൂറുകൾക്ക് ശേഷം വിമാനം പൂർണ്ണമായും റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു.

തുടർച്ചയായ രണ്ട് ദിവസത്തെ മുടക്കം കാരണം ടിക്കറ്റെടുത്തവർ ദുരിതത്തിലായി. അടുത്ത സർവീസ് ഞായറാഴ്ച മാത്രമേയുള്ളൂ (ശനിയാഴ്ച സർവീസില്ല). കോഴിക്കോട്ടേക്ക് എയർ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് നേരിട്ടുള്ള സർവീസ് നടത്തുന്നത് എന്നതിനാൽ, അവധിയെടുത്ത് നാട്ടിൽ പോകാനിരുന്നവർക്ക് മറ്റ് വിമാനങ്ങളെ ആശ്രയിക്കേണ്ടി വന്നു. അടിയന്തരമായി യാത്ര ചെയ്യേണ്ടവർ കൊച്ചി, കണ്ണൂർ തുടങ്ങിയ മറ്റ് വിമാനത്താവളങ്ങൾ വഴി കണക്ഷൻ ഫ്ലൈറ്റുകളിൽ ചുറ്റിയടിച്ചാണ് കോഴിക്കോട് എത്തിയത്.

കൂടുതൽ സർവീസുകൾ നിർത്തിവെച്ചേക്കും


അതിനിടെ, ഒക്ടോബർ മുതൽ ഡിസംബർ വരെ കുവൈത്തിൽ നിന്ന് കോഴിക്കോട്, കണ്ണൂർ, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചേക്കും എന്ന വിവരവും പുറത്തുവരുന്നുണ്ട്.

ഈ റദ്ദാക്കൽ യാഥാർത്ഥ്യമായാൽ, ഈ വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുന്നവർ കടുത്ത യാത്രാപ്രതിസന്ധിയിലാകും. നിലവിൽ കുവൈത്തിൽ നിന്ന് കോഴിക്കോട്ടേക്ക് ആഴ്ചയിൽ നാല് സർവീസുകളും കണ്ണൂരിലേക്ക് രണ്ട് സർവീസുകളുമാണ് ഉള്ളത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി. തൃശൂർ വാടാനപ്പള്ളി സ്വദേശി അമ്പലത്ത് വീട്ടിൽ ഹനീഫ (78) ആണ് ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് മരിച്ചത്. സബാ ഹോസ്പിറ്റലിൽ ചികിൽസയിലായിരുന്നു.കുവൈത്ത് കെഎംസിസി നാട്ടിക മണ്ഡലം മെമ്പറാണ്.ഭാര്യ ജമീല, ഫാറസ്,റജിൽ,മുഹമ്മദ് റഫീഖ്,ശുറൂഖ് എന്നിവർ മക്കളാണ്. മയ്യത്ത് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങൾക്ക് കുവൈത്ത് കെഎംസിസി ഹെല്പ് ഡസ്ക് നേതൃത്വം നൽകി വരുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

കനത്ത മഴ; പൈലറ്റിന് റണ്‍വേ കാണാനായില്ല, ആകാശത്ത് വട്ടമിട്ടു പറന്ന് വിമാനം, പിന്നീട് നടന്നത്

കനത്ത മഴയെത്തുടർന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുവൈത്ത് എയർവേയ്സ് വിമാനത്തിന്റെ ലാൻഡിങ് ഒരു മണിക്കൂറോളം വൈകി. ഇന്ന് രാവിലെ 5.45ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന വിമാനമാണ് മഴ കാരണം വൈകിയത്. കനത്ത മഴ മൂലം പൈലറ്റിന് റൺവേ വ്യക്തമായി കാണാൻ കഴിയാതെ വന്നതോടെ, എയർ ട്രാഫിക് കൺട്രോളിന്റെ നിർദേശമനുസരിച്ച് വിമാനം ആകാശത്ത് വട്ടമിട്ടു പറന്നു. പിന്നീട്, ഒരു മണിക്കൂറിന് ശേഷമാണ് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

കുവൈത്തിലെ മലയാളി വിദ്യാര്‍ഥിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ ലഭിക്കണമെങ്കില്‍ ലക്ഷങ്ങള്‍ നല്‍കണം, ഇടപെട്ട് ഡല്‍ഹി ഹൈക്കോടതി

പ്രവാസി വിദ്യാർഥിയുടെ സർട്ടിഫിക്കറ്റുകൾ തിരികെ നൽകാൻ ഡല്‍ഹി ഹൈക്കോടതി ഉത്തരവ്. നഴ്‌സിങ് പഠനം പാതിവഴിയിൽ നിർത്തിയ കുവൈത്ത് പ്രവാസിയായ ജേക്കബ് വർഗീസ് മുല്ലൻപാറക്കലിന്റെ സർട്ടിഫിക്കറ്റുകൾ ഉടൻ തിരികെ നൽകാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് വികാസ് മഹാജനാണ് ഇത് സംബന്ധിച്ച വിധി പുറപ്പെടുവിച്ചത്. നഴ്‌സിങ് പഠനത്തിനുശേഷം പോസ്റ്റ് ബിഎസ്.സി പഠനത്തിനായി ബെംഗളൂരുവിലെ ഡിയാന കോളേജ് ഓഫ് നഴ്‌സിങ്ങിൽ 2021-ൽ ചേർന്നതായിരുന്നു ജേക്കബ്. അന്ന് എല്ലാ ഒറിജിനൽ സർട്ടിഫിക്കറ്റുകളും കോളേജിൽ ഏൽപ്പിച്ചു. ഏതാനും ദിവസങ്ങൾക്കകം പഠനം അവസാനിപ്പിച്ച ജേക്കബ് സർട്ടിഫിക്കറ്റുകൾ തിരികെ ആവശ്യപ്പെട്ടപ്പോൾ, രണ്ടുവർഷത്തെ മുഴുവൻ ഫീസും നൽകിയെങ്കിൽ മാത്രമേ സർട്ടിഫിക്കറ്റുകൾ തിരികെ നൽകൂ എന്ന നിലപാടാണ് കോളേജ് സ്വീകരിച്ചത്. ഏതാനും വർഷങ്ങളായി കുവൈത്തിൽ ജോലി ചെയ്യുന്ന പ്രവാസിയുടെ ബലഹീനത മുതലെടുത്ത് ലക്ഷങ്ങൾ ആവശ്യപ്പെട്ട ഈ നടപടിയെ ചോദ്യം ചെയ്താണ് ജേക്കബ് പ്രവാസി ലീഗൽ സെല്ലിനെ സമീപിച്ചത്. തുടർന്ന്, ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു. ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി, ഇക്കാര്യത്തിൽ കോളേജിനെതിരെ ഉചിതമായ നടപടിയെടുക്കണമെന്ന ആവശ്യത്തിൽ തീരുമാനമെടുക്കാൻ യുജിസിക്ക് (UGC) നിർദേശം നൽകി. ഹർജിക്കാരനുവേണ്ടി അഡ്വ. ജോസ് എബ്രഹാം, അഡ്വ. ബേസിൽ ജെയ്‌സൺ എന്നിവർ ഹൈക്കോടതിയിൽ ഹാജരായി. നഴ്‌സുമാരുടെ ബോണ്ട് സമ്പ്രദായം അവസാനിപ്പിക്കുന്നതിനായി പ്രവാസി ലീഗൽ സെൽ മുൻപ് ഡൽഹി ഹൈക്കോടതിയിൽ നിന്നും സുപ്രീം കോടതിയിൽ നിന്നും അനുകൂല ഉത്തരവുകൾ നേടിയിരുന്നു. പല രൂപത്തിലും ഈ ബോണ്ട് സമ്പ്രദായം ഇപ്പോഴും നിലനിൽക്കുന്ന സാഹചര്യത്തിൽ, പ്രവാസി ലീഗൽ സെൽ നേടിയെടുത്ത വിധികൾ ഇത്തരം പ്രശ്‌നമുള്ളവർക്ക് പ്രയോജനകരമാണെന്ന് സെൽ ഭാരവാഹികൾ അറിയിച്ചു. പ്രവാസി ലീഗൽ സെൽ വക്താവ് സുധീർ തിരുനിലത്ത്, കൺട്രിഹെഡ് ബാബു ഫ്രാൻസീസ്, ചാപ്റ്റർ പ്രസിഡൻ്റ് ബിജു സ്റ്റീഫൻ, ജനറൽ സെക്രട്ടറി ഷൈജിത്ത് എന്നിവർ പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

‘നോർക്ക കെയർ’ യാഥാർഥ്യമായതിൻ്റെ ആത്മസംതൃപ്തിയിൽ കുവൈത്തിലെ പ്രവാസി മലയാളി; ആശയം ഉന്നയിച്ചത് ലോക കേരള സഭയിൽ

കുവൈത്ത് സിറ്റി: മടങ്ങിപ്പോകുന്ന പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്ന ‘നോർക്ക കെയർ’ പദ്ധതി യാഥാർഥ്യമായതിൻ്റെ ആത്മസംതൃപ്തിയിലാണ് കുവൈത്ത് പ്രവാസി ബാബു ഫ്രാൻസിസ്. പ്രവാസികളുടെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് എന്ന ആശയം വിവിധ വേദികളിൽ തുടർച്ചയായി ഉയർത്തിക്കൊണ്ടുവന്ന വ്യക്തിയാണ് അദ്ദേഹം.

ലോക കേരളസഭ പ്രതിനിധിയും എൻ.സി.പി എസ് പി. വർക്കിംഗ് കമ്മിറ്റി അംഗവും ഓവർസീസ് സെൽ ദേശീയ അധ്യക്ഷനുമായ ബാബു ഫ്രാൻസിസ്, 2018-ൽ ആദ്യ ലോക കേരള സഭയിൽ വെച്ചാണ് ഈ ആവശ്യം ആദ്യമായി ഉന്നയിച്ചത്. ആദ്യ ലോക കേരളസഭ രൂപീകരിച്ച സമയം മുതൽ അംഗമായ അദ്ദേഹം, ഈ വിഷയത്തിൽ തുടർച്ചയായി നിവേദനങ്ങൾ നൽകുകയും ലോക കേരള സമ്മേളന ചർച്ചകളിലും മറ്റ് പ്രവാസി പരിപാടികളിലും വിഷയം അവതരിപ്പിക്കുകയും ചെയ്തിരുന്നു.

2024 ജൂണിൽ നടന്ന നാലാം ലോക കേരള സഭയിലും മടങ്ങി വരുന്ന പ്രവാസികളെക്കൂടി ഉൾപ്പെടുത്തി സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കണമെന്ന് മുഖ്യമന്ത്രിയോടും സ്പീക്കറോടും ബാബു ഫ്രാൻസിസ് ശക്തമായി ആവശ്യപ്പെട്ടിരുന്നു. താൻ നിരന്തരം ഉയർത്തിയ ആവശ്യം ഇപ്പോൾ ഫലപ്രാപ്തിയിലെത്തിയതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

Comments (0)

Leave a Reply

Your email address will not be published. Required fields are marked *