
‘തങ്ങളിൽ ആരെ തൊട്ടാലും ഒന്നിച്ച് പ്രതിരോധിക്കും,’ സൗദിയും പാക്കിസ്താനും നിർണായക കരാറിലൊപ്പുവെച്ചു, പ്രത്യാഘാതങ്ങൾ പഠിക്കുമെന്ന് ഇന്ത്യ
നിർണ്ണയ പ്രതിരോധ കരാറിലൊപ്പുവെച്ചു സൗദിയും പാക്കിസ്താനും. ബുധനാഴ്ചയാണ് ഇരുരാജ്യങ്ങളും തമ്മിൽ പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നതിനും ഏതെങ്കിലും വെല്ലുവിളികൾക്കെതിരെ സംയുക്ത പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്ന കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. പാകിസ്താൻ വിദേശകാര്യ മന്ത്രാലയവും സൗദി പ്രസ് ഏജൻസിയും പുറത്തിറക്കിയ പ്രസ്താവനയിൽ ആണ് വ്യക്തമാക്കിയത്. എന്നാൽ സൗദി അറേബ്യയും പാകിസ്ഥാനും ഒപ്പുവച്ച പ്രതിരോധ കരാറിന്റെ പ്രത്യാഘാതങ്ങൾ പഠിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. വിഷയം നേരത്തെ സർക്കാറിന്റെ പരിഗണനയിലുള്ളതാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജെയ്സ്വാൾ വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിൽ ദീർഘകാലമായുള്ള നീക്കുപോക്കുകളെ ഔപചാരികമാക്കാനുള്ള നീക്കത്തെ പറ്റി സർക്കാറിന് അറിയാമായിരുന്നു. ഇന്ത്യയുടെ ദേശീയ സുരക്ഷക്കും പ്രാദേശിക, ആഗോള സ്ഥിരതക്കും ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ പഠിക്കും. ഇന്ത്യയുടെ ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സമഗ്രമായ സുരക്ഷ ഉറപ്പാക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്.’ -ജെയ്സ്വാൾ പറഞ്ഞു
തങ്ങളിൽ ആർക്കെങ്കിലുമെതിരെ നടക്കുന്ന ഏതൊരു ആക്രമണവും ഇരു രാജ്യങ്ങൾക്കുമെതിരായ ആക്രമണമായി കണക്കാക്കുമെന്നും കരാറിൽ വ്യവസ്ഥയുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും പാക് പ്രധാനമന്ത്രി ഷെഹബാസ് ശെരീഫുമാണ് കരാറിലൊപ്പിട്ടത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
കുവൈറ്റിൽ പ്രവാസി മലയാളി യുവാവ് ബാഡ്മിന്റൺ കോർട്ടിൽ കുഴഞ്ഞ് വീണ് മരിച്ചു
കുവൈറ്റിൽ മലയാളി യുവാവ് ബാഡ്മിന്റൺ കോർട്ടിൽ കുഴഞ്ഞ് വീണ് മരിച്ചു. എറണാകുളം പെരുമ്പടപ്പ് സ്വദേശിയായ ജേക്കബ് ചാക്കോ ആണ് (43 വയസ്) ആണ് മരണമടഞ്ഞത്. കുടുംബ സമേതം സാൽമിയയിൽ താമസിച്ച് വരികയായിരുന്നു. ഭാര്യ:പാർവതി. ഇന്ത്യൻ എക്സലൻസി സ്കൂൾ സാൽമിയയിലെ വിദ്യാർത്ഥികളായ നാഥാൻ, നയന എന്നിവർ മക്കളാണ്. ഒ.ഐ.സി.സി കുവൈത്ത് കെയർ ടീമിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
ബാച്ചിലർമാർക്ക് ഫ്ലാറ്റ് വാടകയ്ക്ക് നൽകിയ കേസ്: കുവൈത്തിൽ ബിസിനസുകാരിയെ കോടതി കുറ്റവിമുക്തയാക്കി
കുവൈത്ത് സിറ്റി: സബാഹ് അൽ-അഹ്മദ് കോസ്റ്റൽ ഏരിയയിലെ സ്വകാര്യ റെസിഡൻഷ്യൽ പ്ലോട്ടുകളിൽ ബാച്ചിലർമാർക്ക് റെസിഡൻഷ്യൽ യൂണിറ്റുകൾ വാടകയ്ക്ക് നൽകിയെന്ന കേസിൽ കുവൈത്ത് ബിസിനസുകാരിയെ മിസ്ഡിമെനർ കോടതി കുറ്റവിമുക്തയാക്കി.
കുടുംബങ്ങൾക്ക് മാത്രം താമസിക്കാൻ അനുമതിയുള്ള മേഖലകളിൽ ബാച്ചിലർമാരുടെ സാന്നിധ്യം സംബന്ധിച്ച് കുവൈത്ത് മുനിസിപ്പാലിറ്റിക്ക് പരാതി ലഭിച്ചതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. മുനിസിപ്പാലിറ്റി ഇൻസ്പെക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തും നിയമലംഘനം നടന്നതായി കണ്ടെത്തി. തുടർന്ന് ഇൻസ്പെക്ടർ വസ്തു ഉടമകൾക്ക് ഒഴിപ്പിക്കൽ നോട്ടീസ് നൽകിയെങ്കിലും മറുപടി ലഭിക്കാത്തതിനെത്തുടർന്ന് ബിസിനസുകാരിക്കെതിരെ റിപ്പോർട്ട് സമർപ്പിച്ചു.
ബിസിനസുകാരിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ഇനാം ഹൈദർ, ഈ ആരോപണങ്ങൾ തെറ്റാണെന്നും അടിസ്ഥാനരഹിതമാണെന്നും വാദിച്ചു. തന്റെ കക്ഷിയാണ് ബാച്ചിലർമാർക്ക് വസ്തു വാടകയ്ക്ക് നൽകിയതെന്ന് തെളിയിക്കുന്ന രേഖകളൊന്നും കേസ് ഫയലിൽ ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അഭിഭാഷകന്റെ വാദങ്ങൾ അംഗീകരിച്ച കോടതി, ആരോപണം ‘അടിസ്ഥാനരഹിതമാണെന്നും’ പ്രതിക്കെതിരെ മതിയായ തെളിവുകളില്ലെന്നും കണ്ടെത്തി. ഇതോടെ ബിസിനസുകാരിയെ എല്ലാ കുറ്റങ്ങളിൽ നിന്നും കോടതി കുറ്റവിമുക്തയാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Comments (0)