
കുവൈത്തിൽ സ്വകാര്യ മേഖലയിലെ പുതിയ വിസകൾക്ക് ഗ്യാരണ്ടി തുക വേണ്ട; ഈ സുപ്രധാന മാറ്റം വിശദമായി അറിഞ്ഞിരിക്കണം
കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വകാര്യ മേഖലയിൽ പുതിയ തൊഴിലാളികൾക്ക് വിസ അനുവദിക്കുമ്പോൾ നിശ്ചിത തുക ഗ്യാരണ്ടിയായി കെട്ടിവെക്കേണ്ട വ്യവസ്ഥ റദ്ദാക്കി. മാനവ ശേഷി സമിതി ആക്ടിംഗ് ഡയറക്ടർ ജനറൽ എൻജിനീയർ റബാബ് അൽ-ഒസൈമിയാണ് ഇതുസംബന്ധിച്ച തീരുമാനം പുറത്തിറക്കിയത്.
ഈ പുതിയ തീരുമാനമനുസരിച്ച്, സ്വകാര്യ മേഖലയിലേക്ക് പുതിയ വിസകൾ എടുക്കുന്നതിന് തൊഴിലുടമകൾ ഇനിമുതൽ മാനവ ശേഷി സമിതിയിൽ ഗ്യാരണ്ടി തുക കെട്ടിവെക്കേണ്ടതില്ല. ഇത് തൊഴിലുടമകൾക്ക് വലിയ ആശ്വാസമാകും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
പേടിക്കേണ്ട, രാത്രി ഒറ്റയ്ക്ക് പുറത്തിറങ്ങാം; രാത്രി യാത്രക്ക് ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിൽ കുവൈത്തും
രാത്രിയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്ക് സുരക്ഷിതത്വമൊരുക്കുന്ന ലോകരാജ്യങ്ങളുടെ പട്ടികയിൽ കുവൈത്തിന് ഏഴാം സ്ഥാനം. വാഷിംഗ്ടൺ ആസ്ഥാനമായുള്ള ഗാലപ്പ് കമ്പനിയുടെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഈ വിവരം. പട്ടികയിൽ സിംഗപ്പൂരാണ് ഒന്നാമത്.
കുവൈത്തിനെ കൂടാതെ മറ്റ് ഗൾഫ് രാജ്യങ്ങളും ആദ്യ പത്തിൽ ഇടം നേടിയിട്ടുണ്ട്. ഒമാൻ (നാല്), സൗദി അറേബ്യ (അഞ്ച്), ബഹ്റൈൻ (ഒൻപത്), യുഎഇ (പത്ത്) എന്നിവയാണ് പട്ടികയിലെ മറ്റ് ഗൾഫ് രാജ്യങ്ങൾ. ഹോങ്കോങ് (ആറ്), നോർവേ (എട്ട്) എന്നീ രാജ്യങ്ങളും ആദ്യ പത്തിലുണ്ട്.
കർശനമായ നിയമങ്ങളും, പൊതു ഇടങ്ങളിലെ പോലീസ് സാന്നിധ്യവും, കുറഞ്ഞ കുറ്റകൃത്യ നിരക്കും കുവൈത്തിനെ രാത്രി യാത്രക്ക് സുരക്ഷിതമാക്കുന്നു. സ്ത്രീകളും കുടുംബങ്ങളും രാത്രികാലങ്ങളിൽ ഭയമില്ലാതെ യാത്ര ചെയ്യുന്നത് കുവൈത്തിലെ നിയമസംരക്ഷണ സംവിധാനങ്ങൾക്കുള്ള അന്താരാഷ്ട്ര അംഗീകാരമായി കണക്കാക്കപ്പെടുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
കുവൈറ്റിൽ 75 കാരിയായ വൃദ്ധ മാതാവിനെ മകൻ കഴുത്തറത്ത് കൊന്നു
കുവൈത്തിൽ 75 കാരിയായ വൃദ്ധ മാതാവിനെ മകൻ കഴുത്തറത്ത് കൊലപ്പെടുത്തി. സാദ് അൽ-അബ്ദുല്ല പ്രദേശത്താണ് ഇന്ന് ക്രൂരമായ സംഭവം നടന്നത്. മുപ്പത് വയസ്സുള്ള മകനാണ് കൊലപാതകം നടത്തിയത്. ഇവരുടെ മകളാണ് മാതാവിനെ ആശുപത്രിയിൽ എത്തിച്ചത്. എങ്കിലും മരണമടയുകയായിരുന്നു. പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
പ്രവാസികൾക്കായുള്ള രാജ്യത്തെ ആദ്യ ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതിയുമായി നോർക്ക
പ്രവാസികൾക്കായി രാജ്യത്തെ ആദ്യത്തെ ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതി ആരംഭിച്ച് നോർക്ക റൂട്ട്സ്. പ്രവാസി കേരളീയർക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും പത്തുലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയും ഈ പദ്ധതിയിലൂടെ ലഭിക്കും. ഇത് പ്രവാസികൾക്കായി രാജ്യത്ത് ആദ്യമായി നടപ്പാക്കുന്ന സമഗ്ര ഇൻഷുറൻസ് പദ്ധതിയാണെന്ന് നോർക്ക റൂട്ട്സ് റെസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. ‘നോർക്ക കെയർ’ പദ്ധതിയുടെ ഉദ്ഘാടനവും ഗ്ലോബൽ രജിസ്ട്രേഷൻ ഡ്രൈവും വിശദീകരിക്കാൻ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതിയുടെ ഭാഗമായി നിലവിൽ കേരളത്തിലെ 500ലധികം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ 16,000ഓളം ആശുപത്രികളിൽ പ്രവാസി കേരളീയർക്ക് ക്യാഷ്ലെസ് ചികിത്സ ലഭ്യമാകും. ഭാവിയിൽ ഗൾഫ് രാജ്യങ്ങളിലടക്കമുള്ള ആശുപത്രികളിലേക്കും പദ്ധതി വ്യാപിപ്പിക്കാൻ ശ്രമം നടത്തും. പോളിസി എടുത്ത ശേഷം നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് പോളിസി പുതുക്കാനുള്ള സൗകര്യവും ഒരുക്കുമെന്ന് അദ്ദേഹം അറിയിച്ചു.
സമഗ്രമായ ആരോഗ്യ, അപകട ഇൻഷുറൻസ് പരിരക്ഷ എന്നത് പ്രവാസികളുടെ ദീർഘകാല ആവശ്യമായിരുന്നുവെന്നും ലോക കേരള സഭയിൽ ഉയർന്ന ഈ ആശയത്തിന്റെ സാക്ഷാത്കാരമാണ് ‘നോർക്ക കെയർ’ എന്നും പി. ശ്രീരാമകൃഷ്ണൻ കൂട്ടിച്ചേർത്തു. നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം സെപ്തംബർ 22ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ ചടങ്ങിൽ അധ്യക്ഷത വഹിക്കും. സെപ്തംബർ 22 മുതൽ ഒക്ടോബർ 22 വരെയാണ് പദ്ധതിയിലേക്കുള്ള ആഗോള രജിസ്ട്രേഷൻ ഡ്രൈവ് നടക്കുക. നവംബർ ഒന്ന് മുതൽ പ്രവാസികൾക്ക് ഈ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാകും. പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്: ഇന്ത്യയിൽ നിന്ന്: 1800 425 3939, വിദേശത്തു നിന്ന്: +91-8802 012 345 (മിസ്ഡ് കോൾ സേവനം).
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Comments (0)