പാർലമെന്റ് അംഗം ബാദർ അൽ-ഹുമൈദി രാജ്യത്തേക്ക് പ്രവേശിക്കുന്ന വിദേശികൾ മാനസിക രോഗങ്ങളില്ലെന്ന് തെളിയിക്കുന്ന മെഡിക്കൽ പരിശോധനയ്‌ക്കൊപ്പം ഡിഎൻഎ പരിശോധനയ്ക്ക് വിധേയരാകണമെന്ന് പ്രസ്‌താവിക്കുന്ന കരട് നിയമം സമർപ്പിച്ചു. സമർപ്പിച്ച നിർദ്ദേശമനുസരിച്ച്, രാജ്യത്ത് ജോലി ചെയ്യുന്നതിനോ വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനോ കുടുംബത്തിനോടൊപ്പം എത്താനോ വിസയ്ക്ക് അപേക്ഷിക്കുന്ന ഏതൊരു വിദേശിയും തന്റെ അപേക്ഷയിൽ മാനസിക അസ്വസ്ഥതതായോ വിട്ടുമാറാത്തതോ ആയ
പകർച്ചവ്യാധി ഇല്ലെന്ന് കാണിക്കുന്ന അംഗീകൃത മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകണം. ജനിതക ഘടനയോ ഡിഎൻഎയോ വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റും മാനസികരോഗങ്ങൾ നിർണ്ണയിക്കാൻ ലക്ഷ്യമിട്ടുള്ള പരിശോധനകളുടെ ഫലങ്ങളും സമർപ്പിക്കണം. തനിക്ക് ഈ രോഗങ്ങളിൽ ഏതെങ്കിലും ഉണ്ടെന്ന് തെളിയിക്കപ്പെട്ടാൽ, റിക്രൂട്ട് ചെയ്യുന്നയാൾ സ്വന്തം ചെലവിൽ പ്രവാസിയെ തന്റെ രാജ്യത്തേക്ക് മടങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കണം. കഴിഞ്ഞ വർഷം ഇതേ എംപി തന്നെ വിട്ടുമാറാത്ത മാനസികവും,നാഡീസംബന്ധമായതുമായ രോഗങ്ങളുള്ള പ്രവാസികളുടെ റസിഡൻസി പെർമിറ്റ് റദ്ദാക്കാൻ നിർദ്ദേശിച്ചിരുന്നു. നിർദ്ദേശം ഇപ്പോഴും ബന്ധപ്പെട്ട പാർലമെന്ററി കമ്മിറ്റികളുടെ കൈയിലാണെന്നാണ് റിപ്പോർട്ടുകൾ. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HupCComIo3E8IXTSXIjyNb