കുവൈത്ത് സിറ്റി: കുവൈത്തിലെ സ്ക്കൂളുകള്‍ക്ക് മുന്നറിയിപ്പുമായി വിദ്യാഭ്യാസ മന്ത്രാലയം. അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും back to school അവരുടെ രക്ഷിതാക്കളെയും സാമ്പത്തിക ബാധ്യതകളിലേക്ക് നയിക്കുന്ന ഒരു ബാഹ്യ പ്രോജക്ടുകൾ നൽകാതിരിക്കണമെന്നാണ് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത്. കിന്‍റര്‍ഗാര്‍ഡന്‍ ഉള്‍പ്പെടെയുള്ള വിദ്യാലയങ്ങള്‍ ഈ നിര്‍ദേശം പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. വിദ്യാഭ്യാസ മന്ത്രാലയത്തിലെ പൊതുവിദ്യാഭ്യാസ മേഖലയുടെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഒസാമ അൽ സത്തൻ വിദ്യാഭ്യാസ മേഖലകളിലെ ഡയറക്ടർ ജനറൽമാർക്കും മത വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും ഇത് സംബന്ധിച്ച് നിർദ്ദേശങ്ങൾ നൽകി. വിദ്യാഭ്യാസ, അഡ്മിനിസ്ട്രേറ്റീവ് സ്ഥാപനങ്ങളെയോ വിദ്യാർത്ഥികളെയോ അവരുടെ രക്ഷിതാക്കളെയോ ഏതെങ്കിലും അഭ്യർത്ഥനകളോടെ സമീപിക്കരുതെന്നും അവരുടെ ചുമതലകളുടെ പരിധിയിൽ വരാത്ത സാമ്പത്തിക ബാധ്യതകൾ വരുത്തരുതെന്നുമാണ് നിര്‍ദേശത്തില്‍ പറയുന്നത്. കൂടാതെ അവരോട് അല്ലെങ്കിൽ ഏതെങ്കിലും തുകയോ സംഭാവനകളോ അഭ്യർത്ഥിക്കരുതെന്നും നിര്‍ദേശത്തിലുണ്ട്. എല്ലാ വിദ്യാഭ്യാസ അല്ലെങ്കിൽ സ്കൂൾ ആവശ്യകതകളും സാമ്പത്തിക ഫണ്ട് അക്കൗണ്ടിൽ നിന്നോ സ്കൂൾ കാന്റീനിൽ നിന്നോ അല്ലെങ്കിൽ ഇക്കാര്യത്തിൽ പിന്തുടരുന്ന നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി ബന്ധപ്പെട്ട സയൻ്റിഫിക്ക് വകുപ്പുകളിൽ നിന്നോ നൽകണം. പാലിക്കാത്തവർക്കെതിരെ കർശനമായ നടപടികളുണ്ടാകുമെന്നും നിർദേശത്തിൽ പറയുന്നുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DYDPb48irAhIqIs6JJUM0q