നവംബർ 18 തിങ്കളാഴ്ച ജഹ്‌റ, ഫർവാനിയ, അഹമ്മദി ഗവർണറേറ്റുകളിൽ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ് നടത്തിയ വിപുലമായ സുരക്ഷാ പ്രചാരണത്തിനിടെ വിവിധ നിയമലംഘനങ്ങൾക്ക് 232 പ്രവാസികളെ അറസ്റ്റ് ചെയ്തു.
ഇതിൽ 60 പേർ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചവരും 140 പേർ ഒളിവിൽ പോയവരും 14 പേർ അറസ്റ്റ് വാറണ്ടുള്ളവരും 18 പേർ ഐഡി പ്രൂഫ് ഇല്ലാത്തവരും ഉൾപ്പെടുന്നു.മുത്‌ല, ജ്ലീബ് അൽ-ഷുയൂഖ്, ഹസാവി, ഫഹാഹീൽ, മഹ്‌ബൂല ഏരിയകളിൽ സുരക്ഷാ കാമ്പയിൻ നടത്തി. താമസ നിയമം ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യുന്നതിനായി രാജ്യത്തുടനീളം സമാനമായ പ്രചാരണം തുടരുമെന്നും ഉത്തരവാദിത്തത്തിൽ തൊഴിലാളിയും തൊഴിലുടമയും ഉൾപ്പെടുമെന്നും ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിക്കുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn