കുവൈറ്റിൽ അന്തരീക്ഷത്തിലെ റേഡിയേഷൻ തോതിൽ മാറ്റമില്ല; നിരീക്ഷണ സംവിധാനം സജ്ജം
കുവൈറ്റിൽ അന്തരീക്ഷത്തിലെ റേഡിയേഷൻ അളവ് സാധാരണ പരിധിയിലാണെന്നും, രാജ്യത്തെ റേഡിയോളജിക്കൽ, കെമിക്കൽ സാഹചര്യം 24 മണിക്കൂറും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും കുവൈത്ത് നാഷനൽ ഗാർഡ് (കെ.എൻ.ജി). സ്ഥിതി സാധാരണവും സുസ്ഥിരവുമാണെന്നും കെ.എൻ.ജി വ്യക്തമാക്കി.
കെ.എൻ.ജിയിലെ ശൈഖ് സാലിം അൽ അലി അസ്സബാഹ് സെന്റർ ഫോർ കെമിക്കൽ ഡിഫൻസ് ആൻഡ് റേഡിയോളജിക്കൽ മോണിറ്ററിങ്ങിലെ ഓപറേഷൻസ് ആൻഡ് ട്രെയ്നിങ് ചീഫ് കേണൽ ഖാലിദ് ലാമി, ആരോഗ്യ മന്ത്രാലയം പബ്ലിക് ഹെൽത്ത് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. മോന്തർ അൽ ഹസാവി എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. ഇറാൻ-ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ഈ വിവരണം. കൂട്ട നശീകരണ ആയുധങ്ങൾക്കെതിരെ പ്രതിരോധ മേഖലയിൽ കെ.എൻ.ജിക്ക് 29 നിരീക്ഷണ കേന്ദ്രങ്ങൾ ഉൾക്കൊള്ളുന്ന റേഡിയോളജിക്കൽ, കെമിക്കൽ മോണിറ്ററിങ് സിസ്റ്റം ഉൾപ്പെടെ അത്യാധുനികവും വികസിതവുമായ സൗകര്യങ്ങളുണ്ട്. കുവൈത്ത് അതിർത്തിയിലും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലും ദ്വീപുകളിലുമായി ഇവ നിലകൊള്ളുന്നു. കുവൈത്തിന്റെ സമുദ്രാതിർത്തികളിൽ 15 സമുദ്ര നിരീക്ഷണ കേന്ദ്രങ്ങളുണ്ട്. വെള്ളത്തിലെയും വായുവിലെയും വികിരണങ്ങളും രാസഘടകങ്ങളും കണ്ടെത്തുന്നതിനുള്ള വിപുലമായ കഴിവുകൾ ഇവക്കുണ്ട്. 2015ൽ ആരംഭിച്ചതുമുതൽ നിരീക്ഷണ സംവിധാനം ജാഗ്രതയോടെ പ്രവർത്തിക്കുന്നതായും ഖാലിദ് ലാമി പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)