കുവൈറ്റ് വ്യോമപാത ഒഴിവാക്കി വിമാനകമ്പനികൾ: വൻ തുകയുടെ വരുമാന നഷ്ടം
ഇറാൻ ഇസ്രായീൽ സംഘർഷ പശ്ചാത്തലത്തിൽ നിരവധി വിമാന കമ്പനികൾ തങ്ങളുടെ വ്യോമ പാത മാറ്റിയതോടെ കുവൈത്തിന് പ്രതി ദിനം ഏകദേശം ഇരുപത്തി രണ്ടായിരം ദിനാറിന്റെ വരുമാന നഷ്ടം.ലോകത്തിലെ ഏറ്റവും തിരക്കേറിയ വ്യോമ ഇടനാഴികളിൽ ഒന്നാണ് കുവൈത്ത്. യൂറോപ്പിനും ഗൾഫിനും ഇടയിൽ ഡസൻ കണക്കിന് വിമാനങ്ങളാണ് കുവൈത്തിന്റെ വ്യോമ പാത ഉപയോഗിച്ച് സർവീസ് നടത്തുന്നത്. ഏഷ്യയിൽ നിന്നും യൂറോപ്പിലേക്കും തിരിച്ചുമുള്ള റൂട്ടുകളാണ് ഇവയിൽ ഭൂരിഭാഗവും.എന്നാൽ ഇറാൻ-ഇസ്രായേൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടതോടെ , നിരവധി വിമാനങ്ങൾ ഇറാനും ഇറാഖിനും മുകളിലൂടെ പറക്കുന്നത് ഒഴിവാക്കി മധ്യേഷ്യയിലോ സൗദി അറേബ്യയിലോ വഴിതിരിച്ചുവിടുവാൻ തീരുമാനിച്ചു. ഇതെ തുടർന്ന്
പ്രതിദിനം ഏകദേശം 22,000 ദിനാറിന്റെ വരുമാന നഷ്ടമാണ് കുവൈത്തിനു ഉണ്ടായിരിക്കുന്നത്. 2015 ജനുവരി 1 മുതലാണ് തങ്ങളുടെ വ്യോമാതിർത്തിയിലൂടെ സഞ്ചരിക്കുന്ന വിമാനങ്ങൾക്ക് കുവൈത്ത് ഫീസ് ചുമത്താൻ ആരംഭിച്ചത്.കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്തുന്നതും പുറപ്പെടുന്നതുമായ വിമാനങ്ങൾക്ക് ഒഴികെ കുവൈത്ത് വ്യോമാതിർത്തിയിലൂടെ സഞ്ചരിക്കുന്ന ഓരോ വിമാനത്തിനും 40 ദിനാർ ഫീസ് ആണ് ഈടാക്കുന്നത്. . നടപ്പ് സാമ്പത്തിക വർഷത്തിലെ ബജറ്റിൽ 80 ലക്ഷം ദിനാർ ആണ് ഈ ഇനത്തിൽ വരുമാനമായി കണക്കാക്കിയിരുന്നത്.മേഖലയിലെ സംഘർഷ സാഹചര്യത്തിൽ ഈ വരുമാന നഷ്ടമാണ് കുവൈത്തിന് ഉണ്ടായിരിക്കുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)