തീവ്രവാദ ധനസഹായവും കള്ളപ്പണം വെളുപ്പിക്കലും; 118 പേരുൾപ്പെടുന്ന ദേശീയ പട്ടിക പുറത്തുവിട്ട് കുവൈത്ത്
തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നവരും കള്ളപ്പണം വെളുപ്പിക്കുന്നവരുമായ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പുതുക്കിയ ദേശീയ പട്ടിക കുവൈത്ത് പുറത്തുവിട്ടു. 118 വ്യക്തികളും 13 സ്ഥാപനങ്ങളും ഈ പട്ടികയിലുണ്ട്. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾ നടപ്പാക്കുന്നതിനുള്ള കമ്മിറ്റിയാണ് ഈ പട്ടിക പ്രസിദ്ധീകരിച്ചത്.
പുറത്തുവിട്ട പട്ടികയിൽ 3 കുവൈത്ത് പൗരന്മാരും ഉൾപ്പെടുന്നു. കൂടാതെ, 3 സൗദി അറേബ്യക്കാരും 4 ബഹ്‌റൈനികളും 2 ഖത്തരികളും പട്ടികയിലുണ്ട്. ഏറ്റവും കൂടുതൽ പേർ സിറിയൻ പൗരന്മാരാണ് (17 പേർ). സൊമാലിയക്കാരാണ് രണ്ടാം സ്ഥാനത്ത് (16 പേർ).
മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരുടെ എണ്ണം ഇപ്രകാരമാണ്:
യെമൻ: 13
ലെബനൻ: 9
ഓസ്ട്രേലിയ: 4
ടുണീഷ്യ: 4
പാകിസ്ഥാൻ: 3
ഈജിപ്ഷ്യൻ: 3
ഉഗാണ്ട: 2
എറിത്രിയ: 2
ഇറാൻ: 2
യുക്രെയ്ൻ: 1
ഇവരെ കൂടാതെ 11 പ്രവാസികളും 9 അനധികൃത താമസക്കാരും (ബെഡൂയിൻസ്) പൗരത്വം വ്യക്തമല്ലാത്ത 11 പേരും ഈ പട്ടികയിലുണ്ട്. പട്ടികയിലെ 13 സ്ഥാപനങ്ങളുടെ വിശദാംശങ്ങൾ നിലവിൽ പുറത്തുവിട്ടിട്ടില്ല.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)