23 പേരുടെ മരണത്തിനിടയാക്കിയ വിഷമദ്യദുരന്തം; കുവൈത്തിൽ മദ്യനയം വീണ്ടും ചർച്ചയാകുന്നു
രാജ്യത്ത് വ്യാജമദ്യം കഴിച്ച് 23 പേർ മരിക്കുകയും 160-ലധികം പേർക്ക് കാഴ്ചശക്തി നഷ്ടപ്പെടുകയും ചെയ്ത സംഭവം വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. കുവൈത്തിൽ മദ്യവിൽപ്പന നിയമപരമാക്കണമോ വേണ്ടയോ എന്നതിനെച്ചൊല്ലി സമൂഹത്തിൽ വലിയ സംവാദങ്ങൾ നടക്കുന്നുണ്ട്.
മദ്യവിൽപ്പന നിയമപരമാക്കണം എന്ന് വാദിക്കുന്നവർ പറയുന്നത്, ഇത് അനധികൃത മദ്യക്കടത്തും ഉത്പാദനവും തടയാൻ സഹായിക്കുമെന്നാണ്. അനധികൃതമായി നിർമ്മിക്കുന്ന മദ്യത്തിൽ പലപ്പോഴും അപകടകരമായ രാസവസ്തുക്കൾ കലർത്താറുണ്ട്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും മരണത്തിനും കാരണമാകും. അയൽരാജ്യങ്ങളായ പല ഗൾഫ് രാജ്യങ്ങളിലും മദ്യവിൽപ്പനയ്ക്ക് അനുമതിയുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, കുവൈത്ത് ഒരു ഇസ്ലാമിക രാഷ്ട്രമായതുകൊണ്ട് മദ്യവിൽപ്പന ഒരു കാരണവശാലും അനുവദിക്കരുതെന്ന് എതിർക്കുന്നവർ പറയുന്നു. എങ്കിലും, രാജ്യത്ത് മദ്യം വ്യാപകമായി പിടിക്കപ്പെടുന്നതും ഉപഭോക്താക്കളുടെ എണ്ണം കൂടുന്നതും ഈ വിഷയത്തെക്കുറിച്ച് ഗൗരവമായി പുനരാലോചിക്കേണ്ടതിന്റെ ആവശ്യകതയാണ് കാണിക്കുന്നതെന്ന് അൽ-റഷീദ് എന്നയാൾ വിശദീകരിച്ചു. മദ്യത്തിന്റെ ലഭ്യത ലഹരിവസ്തുക്കളുടെ ഉപയോഗം കുറയ്ക്കാൻ സഹായിക്കുമെങ്കിൽ, എന്തുകൊണ്ട് മദ്യവിൽപ്പന നിയമപരമാക്കിക്കൂടാ എന്നും അദ്ദേഹം ചോദിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)