പേരിടാൻ പുതിയ നിയമം; കുവൈത്തിൽ റോഡുകൾക്കും നഗരങ്ങൾക്കും പേരിടുന്നതിന് പുതിയ നിയമങ്ങൾ
കുവൈറ്റ് സിറ്റി: കുവൈറ്റിലെ നഗരങ്ങൾ, പ്രാന്തപ്രദേശങ്ങൾ, റോഡുകൾ, പൊതു ചത്വരങ്ങൾ എന്നിവയ്ക്ക് പേരിടുന്നതുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങൾ നിലവിൽ വന്നു. 2025-ലെ മിനിസ്റ്റീരിയൽ റെസലൂഷൻ നമ്പർ 490 പ്രകാരമാണ് പുതിയ ഭേദഗതികൾ. ഇത് 2023-ലെ റെസലൂഷൻ നമ്പർ 507-ലെ ചില വ്യവസ്ഥകളെയാണ് പരിഷ്കരിക്കുന്നത്. ഔദ്യോഗിക ഗസറ്റായ കുവൈറ്റ് ടുഡേയിൽ ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പുതിയ നിയമമനുസരിച്ച്, കുവൈറ്റിലെ അമീർമാർക്കും കിരീടാവകാശികൾക്കും മാത്രമേ നഗരങ്ങളുടെയും പ്രാന്തപ്രദേശങ്ങളുടെയും പേരുകൾ നൽകാൻ കഴിയൂ. അതേസമയം, റോഡുകൾ, തെരുവുകൾ, ചത്വരങ്ങൾ എന്നിവയ്ക്ക് കുവൈറ്റിലെ ഭരണാധികാരികൾ, രാജാക്കന്മാർ, സുൽത്താന്മാർ, ഗവർണർമാർ, രാജകുമാരന്മാർ, സൗഹൃദ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാർ, ചരിത്രപുരുഷന്മാർ, ഭരണകുടുംബത്തിലെ തിരഞ്ഞെടുത്ത ഷെയ്ഖുമാർ എന്നിവരുടെ പേരുകൾ നൽകാം. കൂടാതെ, പരസ്പര ധാരണയുടെ അടിസ്ഥാനത്തിൽ മറ്റ് രാജ്യങ്ങളുടെയും നഗരങ്ങളുടെയും തലസ്ഥാനങ്ങളുടെയും പേരുകളും നൽകാൻ അനുവാദമുണ്ട്.
നിലവിലുള്ളതും വ്യക്തികളുമായി ബന്ധമില്ലാത്തതുമായ ചില തെരുവുകളുടെ പേരുകൾക്ക് മാറ്റമുണ്ടാകില്ലെന്നും പുതിയ നിയമത്തിൽ പറയുന്നു. എന്നാൽ, പുതിയ റോഡുകൾക്കും ചത്വരങ്ങൾക്കും ഇനി മുതൽ പേരുകൾ നൽകുന്നതിന് പകരം നമ്പറുകളായിരിക്കും ഉപയോഗിക്കുക. ഈ തീരുമാനം ഗസറ്റിൽ പ്രസിദ്ധീകരിച്ച ഉടൻതന്നെ പ്രാബല്യത്തിൽ വന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Comments (0)