Posted By Editor Editor Posted On

മയക്കുമരുന്ന് ഉപയോഗം, കൂടാതെ വീട്ടിൽ കഞ്ചാവ് ചെടി വളർത്തും; കുവൈറ്റിൽ ഉദ്യോഗസ്ഥൻ പിടിയിൽ

കുവൈറ്റിൽ മയക്കുമരുന്ന് ഉപയോഗിക്കുകയും, വീട്ടിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തുകയും ചെയ്ത കുറ്റത്തിന് ഒരു ഉദ്യോഗസ്ഥനെ മയക്കുമരുന്ന് നിയന്ത്രണ വിഭാഗം അറസ്റ്റ് ചെയ്തു. മുബാറക് അൽ കബീർ ഗവർണറേറ്റിലെ ഇദ്ദേഹത്തിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് ചെടികളും ഉപയോഗിക്കാൻ പാകത്തിന് തയ്യാറാക്കിയ മറ്റ് ചില മയക്കുമരുന്നുകളും കണ്ടെടുത്തതായി സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു. പബ്ലിക് പ്രോസിക്യൂഷൻ്റെ വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അറസ്റ്റ് ചെയ്ത പ്രതിയെ കൂടുതൽ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

സൗദി അറേബ്യയിലെ മദീനയിൽ പള്ളിക്ക് സമീപം ആകാശത്തുനിന്ന് ഉഗ്ര ശബ്ദം, ഭീതിയിൽ വിശ്വാസികൾ, ഊഹാപോഹങ്ങൾ ഒഴിവാക്കാൻ താമസക്കാർക്ക് നിർദ്ദേശം

മദീനയിലെ പ്രവാചക പള്ളിക്ക് സമീപമുള്ള പ്രദേശത്ത് വ്യാഴാഴ്ച പുലർച്ചെ സ്ഫോടനം. സ്ഫോടന ശബ്ദം കേട്ട് വിശ്വാസികൾ പരിഭ്രാന്തരായതാണ് റിപ്പോർട്ട്. സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കിട്ട വീഡിയോകളിൽ മസ്ജിദ് അൻ നബവിക്ക് സമീപം പുലർച്ചെ പ്രാദേശിക സമയം ഏകദേശം 5:43 ന് ആകാശത്ത് നിന്ന് ഉഗ്രശബ്ദം ഉണ്ടായത്. താമസക്കാർ ആകാശത്ത് മിസൈൽ പോലുള്ള ഒരു വസ്തു കണ്ടതായും പറഞ്ഞതോടെ സംഭവത്തിന്റെ കാരണത്തെക്കുറിച്ച് വ്യാപകമായ ഊഹാപോഹങ്ങൾക്ക് കാരണമായി. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് വിവരങ്ങൾ ലഭിക്കുന്നത് വരെ സ്ഥിരീകരിക്കാത്ത ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാൻ അൽ ഹറമൈൻ ആളുകളോട് അഭ്യർത്ഥിച്ചു.

ഈ റിപ്പോർട്ടുകൾ ഉണ്ടായിരുന്നിട്ടും, സ്ഫോടനത്തിന്റെ കാരണം സ്ഥിരീകരിക്കാൻ സൌദി അധികൃതരിൽ നിന്ന് ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ല. സോഷ്യൽ മീഡിയയിലെ സ്ഥിരീകരിക്കാത്ത ചില സ്രോതസ്സുകൾ ഈ വസ്തു ഇസ്രായേലിനെ ലക്ഷ്യമിട്ട് ഹൂത്തി സൈന്യം പ്രയോഗിച്ച മിസൈലായിരിക്കാമെന്ന് അനുമാനിച്ചുവെങ്കിലും അത്തരം അവകാശവാദങ്ങൾ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

കുവൈറ്റിൽ വാഹനാപകടം; രണ്ട് മരണം, നാല് പേർക്ക് പരിക്ക്

കുവൈറ്റിലെ ആറാം റിംഗ് റോഡിൽ വ്യാഴാഴ്ച വൈകുന്നേരം ഉണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു, നാല് പേർക്ക് പരിക്കേറ്റു. കാറുകൾ കൂട്ടിയിടിക്കുകയും മറിയുകയും ആണ് ചെയ്തത്. സംഭവം നടന്ന ഉടൻ ഇസ്തിഖ്ലാൽ സെന്റർ ഫയർ ബ്രിഗേഡ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽപ്പെട്ടവരെ പുറത്തെടുക്കുകയും പ്രഥമശുശ്രൂഷ നൽകുകയും ചെയ്തു. തുടർന്ന്, പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട കേസുകൾ തുടർ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

എം.എ യൂസഫലിയെ മറികടന്ന് ജോയ് ആലുക്കാസ്; ഏറ്റവും സമ്പന്നനായ മലയാളി, ആസ്തി 59,000 കോടി രൂപ; പട്ടിക ഇങ്ങനെ

ഏറ്റവും സമ്പന്നനായ മലയാളിയായി ജോയ് ആലുക്കാസ് ചെയർമാൻ ജോയ് ആലുക്കാസ്. ലുലു ​ഗ്രൂപ്പ് മേധാവി എം.എ യൂസഫലി ഇതോടെ രണ്ടാം സ്ഥാനത്തായി. ഇന്ത്യയിലെ അതിസമ്പന്നൻ മുകേഷ് അംബാനിയാണ്. ഫോബ്സിന്റെ റിയൽടൈം ശതകോടീശ്വര പട്ടികപ്രകാരം 6.7 ബില്യൻ ഡോളർ (ഏകദേശം 59,000 കോടി രൂപ) ആസ്തിയുമായാണ് അദ്ദേഹത്തിന്റെ നേട്ടം. പട്ടികയിൽ 563-ാം സ്ഥാനത്താണ് ജോയ് ആലുക്കാസ്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയാണ് 5.4 ബില്യനുമായി (47,500 കോടി രൂപ) രണ്ടാംസ്ഥാനത്ത്; റാങ്ക് 743.

ഫോബ്സ് ലിസ്റ്റിൽ ഉൾപ്പെട്ട മറ്റ് മലയാളികളുടെ വിവരങ്ങൾ താഴെ നൽകുന്നു. പേര്, ആസ്തി (ഡോളറിൽ), ഫോബ്സ് ലിസ്റ്റിലെ സ്ഥാനം എന്നീ ക്രമത്തിലാണ് വിവരങ്ങൾ നൽകിയിരിക്കുന്നത്.

-സണ്ണി വർക്കി (ജെംസ് എജ്യുക്കേഷൻ ചെയർമാൻ) : 4 ബില്യൺ, 998
-രവി പിള്ള (ആർ.പി ഗ്രൂപ്പ് ചെയർമാൻ) : 3.9 ബില്യൺ, 1015 ടി.എസ്
-കല്യാണ രാമൻ (കല്യാൺ ജ്വല്ലേഴ്സ് എം.ഡി) : 3.6 ബില്യൺ, 1102
-എസ്. ഗോപാല കൃഷ്ണൻ (ഇൻഫോസിസ് സഹസ്ഥാപകൻ) : 3.5 ബില്യൺ, 1,165
-രമേഷ് കുഞ്ഞിക്കണ്ണൻ (കെയ്ൻസ് ഗ്രൂപ്പ് മേധാവി) : 3 ബില്യൺ, 1322
-സാറ ജോർജ് മുത്തൂറ്റ്, ജോർജ് ജേക്കബ് മുത്തൂറ്റ്, ജോർജ് തോമസ് മുത്തൂറ്റ്, ജോർജ് അലക്സാണ്ടർ മുത്തൂറ്റ് (മുത്തൂറ്റ് ഗ്രൂപ്പ് പ്രമോട്ടർമാർ) : 2.5 ബില്യൺ വീതം, 1574
-ഷംസീർ വയലിൽ (ബുർജീൽ ഹോൾഡിങ്സ് ചെയർമാൻ) : 1.9 ബില്യൺ, 2006
-എസ്.ഡി ഷിബുലാൽ (ഇൻഫോസിസ് സഹസ്ഥാപകൻ) : 1.9 ബില്യൺ, 2028
-കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി (വി-ഗാർഡ് ഇൻഡസ്ട്രീസ് സ്ഥാപകൻ) : 1.4 ബില്യൺ, 2,552

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

Comments (0)

Leave a Reply

Your email address will not be published. Required fields are marked *