കുവൈറ്റിൽ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഓഫീസുകളിലും കമ്പനികളിലും ക്യാഷ് ട്രാന്‍സാക്ഷനുകള്‍ നിരോധിച്ച് വാണിജ്യ മന്ത്രി ഫഹദ് അല്‍ ഷരിയാന്‍ ഉത്തരവ് പുറപ്പെടുവിച്ചു. കൂടാതെ ഫാര്‍മസികളിലും ക്യാഷ് ട്രാന്‍സാക്ഷനുകൾ നിരോധിച്ചിട്ടുണ്ട്.
ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഓഫീസുകൾ, സ്ഥാപനങ്ങൾ, കമ്പനികൾ, അവരുടെ എല്ലാ ശാഖകളും മാന്‍പവര്‍ അതോറിറ്റി ലൈസന്‍സുള്ളതോ വാണിജ്യ, വ്യവസായ മന്ത്രാലയത്തിൽ നിന്നുള്ള ലൈസൻസും ഉള്ളതോ ആയ ഏതെങ്കിലും കരാറോ ഇടപാടോ നടത്തുമ്പോൾ ക്യാഷ് ട്രാന്‍സാക്ഷനുകള്‍ ഒഴിവാക്കണമെന്നാണ് വാണിജ്യ മന്ത്രാലയത്തിന്റെ ഉത്തരവ്. ക്യാഷ് ട്രാൻസാക്ഷനുകൾക്ക് പകരമായി സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് അനുവദിച്ചിട്ടുള്ള നോൺ – ക്യാഷ് പേയ്‌മെന്റ് ഉപകരണങ്ങൾ വഴി ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്ന് ഇ പേയ്‌മെന്റ് വഴി പണം ഡെബിറ്റ് ചെയ്യണം എന്നാണ് നിർദ്ദേശം. ഈ വ്യവസ്ഥകൾ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും അന്വേഷണ അതോറിറ്റികള്‍ക്ക് കൈമാറുകയും ചെയ്യും.
രാജ്യത്ത് നടക്കുന്ന എല്ലാത്തരം എക്സിബിഷനുകളിലും പങ്കെടുക്കുന്ന വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിന് വിധേയമായ കമ്പനികൾക്കും സ്ഥാപനങ്ങള്‍ക്കു മുള്ളതാണ് രണ്ടാമത്തെ ആര്‍ട്ടിക്കിള്‍. ഇതില്‍ പങ്കെടുക്കുന്നവർ കുവൈത്തിനകത്തോ പുറത്തുനിന്നുള്ളവരോ ആകട്ടെ, അവരുമായി ക്യാഷ് ട്രാന്‍സാക്ഷനുകള്‍ പാടില്ലെന്നാണ് ഉത്തരവ്.
കുവൈറ്റിലെവാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/D3znqgZ8RVP7ZtyZCSJ8BD